Blog Posts

വയനാടന്‍ കാഴ്ചകള്‍- സൂചിപ്പാറ വെള്ളച്ചാട്ടം

വീണ്ടും ഒരു ട്രിപ്പ് പോകാന്‍ പ്ലാനിട്ടപ്പോള്‍ ഇപ്രാവശ്യം അത് വയനാട്ടിലേക്ക് തന്നെ ആകട്ടെ എന്ന് തീരുമാനിച്ചു.. അത്രയേറെ എന്നെ ആകര്‍ഷിച്ചിട്ടുണ്ട് വയനാടന്‍ പ്രക്രതി ഭംഗി..ഈ പ്രാവശ്യം മാക്സിമം സ്ഥലങ്ങള്‍ കാണണം എന്ന് തീരുമാനിച്ചാണ് മൂന്നു ദിവസത്തെ വയനാടന്‍ യാത്ര തുടങ്ങിയത് ..
ആദ്യദിവസംതന്നെ സൂചിപ്പാറ വെള്ളച്ചാട്ടം കാണാനായി മേപ്പാടി ലക്ഷ്യമാക്കി യാത്ര തുടങ്ങി. മേപ്പടി -ചൂരല്‍മല റോഡില്‍ ഏലവയല്‍ ജങ്‌ഷനില്‍നിന്ന്‌ രണ്ടുകിലോമീറ്റര്‍ തേയിലത്തോട്ടത്തിനു നടുവിലൂടെയുള്ള റോഡിലൂടെ സഞ്ചരിച്ചു വേണം സൂചിപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിലെത്താന്‍. അവിടെ വാഹനം പാര്‍ക്കുചെയ്യാന്‍ വിശാലമായ ഗ്രൌണ്ട് ഉണ്ട്. ഞങ്ങള്‍ ഏകദേശം 11 മണിക്ക് എത്തിയപ്പോള്‍ തന്നെ ഗ്രൌണ്ട് മിക്കവാറും വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. വണ്ടി പാര്‍ക്ക് ചെയ്യ്തു ഞങ്ങള്‍ പ്രവേശനകവടത്തില്‍ എത്തി. അവിടെനിന്നു ഒരാള്‍ക്ക് ഇരുപതു രൂപ ടിക്കെറ്റ് എടുത്തു വെള്ളച്ചാട്ടം ലക്ഷ്യമാക്കി നടന്നുതുടങ്ങി. ഫോട്ടോ എടിക്കുന്നതിനു 25 രൂപയുടെ ടിക്കീറ്റ് വേറെ എടുക്കണം. കാടിനു നടുവിലൂടെ കല്ലുപാകി മനോഹരമാക്കിയ വഴിയിലൂടെ ഒന്നര കിലോമീറ്റര്‍ നടന്നുവേണം വെള്ളച്ചാട്ടത്തിലെതാന്‍ .

കുറച്ചു ദൂരം നടന്നുകഴിഞ്ഞപ്പോള്‍ വഴി കുത്തനെ ഇറക്കവും പടികലുംയി അല്പം ബുദ്ധിമുട്ടായി തോന്നി. അല്പം കൂടി നടന്നു കഴിഞ്ഞു വെള്ളച്ചാട്ടത്ത്തിന്റെ ആരവം കേള്‍ക്കാറായപ്പോള്‍ നടപ്പിന്റെ ബുദ്ധിമുട്ട് എല്ലാം മറന്നു ആവേശമായി.. ഒടുവില്‍ സൂചിപ്പാറ എന്ന മനോഹരമായ വെള്ളച്ചാട്ടത്ത്തിലേക്ക് എത്തി. പാരയിടുക്കുകല്‍ക്കിടയിലെക്ക് ഏകദേശം 200 അടി ഉയരത്തില്‍നിന്നു വെള്ളം കുത്തനെ പതിക്കുന്ന ആ മനോഹര കാഴ്ച് എല്ലാവരെയും അതിലേക്കു ആകര്‍ഷിക്കുന്നതാണ്. വെള്ളച്ചാട്ടത്തിനു താഴെ കുറെ ആളുകള്‍ കുളിക്കുന്നു, ഫോട്ടോ എടുക്കുന്നു എല്ലാം കൂടി ആകെ ഒരു ബഹളം.

വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങുന്നതിനു പടവുകളും കമ്പിവേലികളും സ്ഥാപിച്ചിട്ടുണ്ട്. ഇതുലൂടെ വളരെ സൂക്ഷിച്ചു വെള്ളത്തില്‍ ഇറങ്ങി. നല്ല തണുപ്പുള്ള വെള്ളം ആവേശം പതിന്മടങ്ങ്‌ ആക്കി. കുറെ ഫോട്ടോസ് എടുത്തശേഷം. കാമറയും മറ്റു കരയില്‍ നില്‍ക്കുന്ന സഹ യാത്രക്കാരെ ഏല്‍പ്പിച്ച് വെള്ളച്ചട്ടത്ത്തിനു അടിയിലേക്ക് നീങ്ങി. ഏകദേശം ഒന്നര മണിക്കൂര്‍ അവിടെ ചിലവിട്ട ശേഷമാണു മനസില്ലാമനസോടെ അവിടെനിന്നു കരയിലേക്ക് കയറിയത്. അത്ര സുഖകരമായ അനുഭവമാണ്‌ ആ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നത്..
ഇനിയും വരണമെന്ന് ഉറച്ചതീരുമാനത്ത്തോടെ വണ്ടി പാര്‍ക്ക് ചെയ്യ്ത ഗ്രൌണ്ട് ലക്ഷ്യമാക്കി നടന്നു തുടങ്ങി. തിരികെയുള്ള നടപ്പ് അല്പം പോലും ക്ഷീണം തന്നില്ല. കാരണം സൂചിപ്പാറ വെള്ളച്ചാട്ടം മനസും ശരീരവും അതുപോലെ ഉന്മേഷമാക്കാന്‍ കഴിവുള്ളതാണ്..



ല്പറ്റയില്‍ നിന്ന് മേപ്പാടി വഴി 23 കിലോമീറ്റര്‍ റോഡുമാര്‍ഗം സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ചൂരല്‍ മലയിലെ തേയിലത്തോട്ടത്തിലൂടെ മാത്രം 13 കി.മീറ്റര്‍ ദൂരം സഞ്ചരിക്കണം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 43 കി.മീറ്ററും മാനന്തവാടിയില്‍നിന്ന് 58 കിലോമീറ്ററുമാണ് ദൂരം. സെന്റിനല്‍ റോക്ക് വാട്ടര്‍ ഫാള്‍സ് എന്ന പേരിലും സൂചിപ്പാറ വെള്ളച്ചാട്ടം അറിയപ്പെടുന്നുണ്ട്. വഴികാട്ടിയായി സൂചനാബോര്‍ഡുകള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സ്ഥാപിച്ചിട്ടുണ്ട്. ഡി.ടി.പി.സി.യും വനസംരക്ഷണസമിതിയും ഒരുമിച്ചാണ് ഈ വിനോദകേന്ദ്രം സംരക്ഷിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് പ്രവേശനഫീസ്. കാറുകള്‍ക്ക് അഞ്ചു രൂപയും വലിയ വാഹനങ്ങള്‍ക്ക് 20 രൂപയും പാര്‍ക്കിങ് ഫീസ് നല്‍കണം. സഞ്ചാരികളുടെ സഹായത്തിനായി പത്തോളം ഗാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ചു മണി വരെ മാത്രമാണ് പ്രവേശനം. താമസിക്കാനായി മേപ്പാടിയിലും സമീപത്തുമായി ഒട്ടേറെ ഹോട്ടലുകളും റിസോര്‍ട്ടുകളും ഹോം സ്റ്റേകളും ഉണ്ട്.


----------------------------------------------------------------------------------------------------------


ഞാ‍ന്‍ വല്ലാതെ സ്നേഹിച്ച് പോയി നിന്നെ
ഞാ‍ന്‍ വല്ലാതെ സ്നേഹിച്ച് പോയി നിന്നെ ,
ഞാന്‍ വല്ലാതെ അലിഞ്ഞ് പോയി നിന്നില്‍,
പിരിയുമെന്ന് വിചാരിച്ചില്ല ഒരിക്കലും,
പിണങ്ങിയും ഇണങ്ങിയും കഴിഞ്ഞ കാലം,
മായില്ല എന്റെ മനസ്സില്‍ നിന്നും,
മരിക്കുവോളമെങ്കിലും ഞാന്‍ ഓര്‍ക്കും,
പിരിക്കുവാ‍നാവില്ല ഞങ്ങളെ ആര്‍ക്കും,
പിരിയുവാനൊട്ട് ഞങ്ങള്‍ക്കുമാവില്ല.
എങ്കിലും വിധി എന്നെ ശ്വാസം മുട്ടിക്കുന്നു
എങ്ങോട്ടേക്കെങ്ങിലും ഓടി പോകുവാന്‍,
നിനക്ക് കൂടെ വരുവാന്‍ കഴിയുമോ,
നിറഞ്ഞ മനസ്സുമായി വരില്ലേ നീ,
മനസ്സിന്റെ താളം തെറ്റുന്ന നേരം,
മാറോട് ചേര്‍ത്തണചൂ നീ,
കണ്ണ് കലങ്ങിയ നേരങ്ങളില്‍,
കണ്ണീരു തന്നെ നീ ഏറ്റുവാങ്ങി,
ഒരുപാട് ചിന്തകള്‍ക്ക് ഊര്‍ജം പകര്‍ന്നു,
ഒരുപാട് നാളെനിക്കഭയവും തന്നു,
വല്ലാതെ നീ എന്നെ വലയം ചെയ്തു,
വന്നു കയറിയ അന്നു മുതല്‍ .
നിന്നിലേക്കുള്ള എന്റെ വരവ് ഞാന്‍,
ആഘോഷപൂര്‍വമായി കൊണ്ടാടി,
ഇന്ന് ഞാന്‍ പടിയിറങ്ങൂന്നു ,
കലങ്ങിയ കരളും മനസ്സുമായി,
എന്നെങ്കിലും വരാം എന്ന പ്രതീക്ഷയോടെ,
ഇനി ഞാന്‍ മടങ്ങട്ടെ.

------------------------------------------------------------------------------------------------------------

പ്രണയത്തെപ്പറ്റി ചില ചിന്തകള്‍....

മാറിയും മറിഞ്ഞും കാലത്തിനൊപ്പം എന്നും നിലകൊള്ളുന്ന അനശ്വര വികാരമാണ് പ്രണയം. മഞ്ഞുപോലെ നിര്‍മ്മലമെന്നൊക്കെ പ്രണയത്തെക്കുറിച്ച് പറയുമെങ്കിലും പലപ്പോഴും ഇത് നല്കുന്ന വേദനകള്‍ കാരിരുമ്പിനേക്കാള്‍ കാഠിന്യമേറിയതാണ്. പ്രണയം നഷ്‌ടമാകുമ്പോള്‍ നിറമുള്ള ഓര്‍മ്മകള്‍ക്ക് പകരം അത് നമുക്ക് സമ്മാനിക്കുന്നത് കഠിനമായ നൊമ്പരങ്ങളായിരിക്കും.
പിണങ്ങിയും കലഹിച്ചും കഴിഞ്ഞ പ്രണയകാലം കടന്ന് അവന്‍ മറ്റൊരുവളുടെ കഴുത്തില്‍ താലി കെട്ടുമ്പോള്‍ അനുഭവിക്കുന്ന വേദന അതിഭീകരം തന്നെയാണ്. പരസ്‌പരം വേര്‍പെടുന്നതു വരെ സ്‌നേഹത്തിന്‍റെ ആഴം ഒരിക്കലും അറിയില്ലെന്ന് ഖലീല്‍ ജിബ്രാന്‍ പറഞ്ഞത് വെറുതെയല്ല. തണല്‍ നല്കുന്ന മരങ്ങളെ നാം ഒരിക്കലും ഓര്‍ക്കാറില്ല. പക്ഷേ, പെട്ടെന്നൊരു ദിവസം ആ മരം ഇല്ലാതായാല്‍ അനുഭവിക്കുന്ന ഉഷ്‌ണം! അതിഭീകരമാണത്.
പ്രണയിക്കുന്നവര്‍ക്ക് മാത്രമല്ല ഈ ബുദ്ധിമുട്ടുകള്‍. പ്രണയം തുറന്നു പറയാതെ മനസ്സില്‍ കൊണ്ടു നടക്കുന്നവരുണ്ട്. അകന്നു പോകുമ്പോള്‍ ഒന്നും പറയാന്‍ കഴിയാതെ നിശബ്‌ദമായി നില്ക്കാന്‍ മാത്രമേ അപ്പോള്‍ കഴിയുകയുള്ളൂ. റസ്സല്‍ (ബെര്‍ട്രാന്‍ഡ് റസ്സല്‍) പറഞ്ഞത് ഇവിടെയാണ് പ്രസക്തമാകുന്നത് സ്‌നേഹിക്കാന്‍ ഭയക്കുന്നവര്‍ ജീവിക്കാനും ഭയക്കുന്നവരാണ്. രണ്ടുപേര്‍ ജീവിതത്തെ ഭയക്കുമ്പോള്‍ ജീവിതത്തിന്‍റെ മൂന്ന് ഭാഗങ്ങളാണ് മരിക്കുന്നത്. ജീവനില്ലാത്ത മനസ്സുമായി ജീവിതത്തില്‍ തുടരുന്നതിന് തുല്യം. അതുകൊണ്ട് നിങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്ന, ഇതുവരെ പറയാത്ത ആ സുന്ദര പ്രണയം ഇന്നു തന്നെ തുറന്നു പറയൂ.
രണ്ട് ആത്മാവുകളാണെങ്കിലും ഒരു മനസ്സായി, രണ്ടു ഹൃദയങ്ങളാണെങ്കിലും ഒരു മിടിപ്പായി ജീവിക്കുമ്പോള്‍ സ്നേഹം അതിന്‍റെ പൂര്‍ണതയിലെത്തുന്നു. ജോണ്‍ കീറ്റ്‌സിന്‍റെ എത്ര മനോഹരമായ സങ്കല്പം. തന്‍റെ ചിന്തകള്‍ക്ക് താങ്ങും തണലുമാകുന്ന ഒരാള്‍ വന്നുചേരുമ്പോള്‍ അനുഭവിക്കുന്ന ആത്‌മനിര്‍വൃതി അനിര്‍വചനീയമാണ്.
പക്ഷേ നഷ്‌ടപ്രണയങ്ങളാണ് നമുക്ക് കൂടുതല്‍. കാലം നമ്മുടെ ചരിത്രത്തില്‍ ചുവപ്പു മഷി കൊണ്ട് എഴുതി ചേര്‍ത്തിരിക്കുന്നതും പ്രണയ പരാജിതരുടെ നൊമ്പരങ്ങളാണ്. ഊഷ്‌മളമായ സ്‌നേഹത്തിന്‍റെ അവസാനം തണുത്തതായിരിക്കുമെന്ന് സോക്രട്ടീസ് പറഞ്ഞത് കളിവാക്കായല്ല. തനിക്ക് മുമ്പേ നടന്നു മറഞ്ഞവരുടെയും തനിക്ക് പിമ്പേ എത്തുന്നവരുടെയും പ്രണയം നിറഞ്ഞ കാല്‍‌പനിക ലോകം അന്നേ കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

മലയാളികള്‍ മദ്യത്തെ കുടിക്കുന്നോ ? അതോ മദ്യം മലയാളികളെ കുടിക്കുന്നോ ?

വളരെ ഏറെ ഗൌരവം ഉള്ള ഒരു വിഷയം ആണ് ഇത് !!!!!!!!!!!!!
ഇന്ന് മലയാളികള്‍ക്ക് മദ്യം ഇല്ലാതെ ഒന്നുമില്ല ...
ഇതു ആഘോഷം ആയികോട്ടെ, എല്ലാറ്റിലും മുന്‍പില്‍ മദ്യം ആണ് ....
മലയാളികള്‍ ഇത്രക്ക് അധപതിച്ചോ ?
സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ വരെ മദ്യത്തിനു അടിമകള്‍ ആണ് .
വിരുന്നു സല്‍ക്കാരത്തിന് മദ്യം ഇല്ലാതെ പറ്റില്ല ...
പാര്‍ടിക്ക് മദ്യം വേണം ...
കല്യാണത്തിന് മദ്യം വേണം ....
മരണത്തിനു വരെ മദ്യം വിളമ്പുന്നു ...
ഉത്സവം ഏതുമാവട്ടെ മദ്യം ഇല്ലാതെ എന്ത് ആഘോഷം !!!!!

നിങ്ങള്‍ ഓര്‍ക്കുക മദ്യം വിഷം ആണ് ....
മദ്യം ആരോഗ്യത്തിനു ഹാനികരം

മലയാളികള്‍ മദ്യത്തെ കുടിക്കുന്നോ ? അതോ മദ്യം മലയാളികളെ കുടിക്കുന്നോ ?